Tuesday, November 10, 2009




sona gopinathan

ചേട്ടന്‍

ചേട്ടനെ കാണ്‍മാന്‍
മൈലുകള്‍താണ്ടിയമ്മ-
വീട്ടില്‍ഞാനെത്തിടുമ്പോള്‍
ചേട്ടന്‍കിഷോറിന്റെ
വീട്ടിലുണ്ടെന്നമ്മൂമ്മ
പറഞ്ഞിട്ടു്‌പോയിഞാന-
ങ്ങൊട്ടായ്‌...
പട്ടാളക്യാമ്പിലെകഥകളെല്ലാം
വീര്യാംചോര്‍ന്നുപോവാതെ
ജിഹൊയംതോക്കില്‍നിന്നു്‌
വാക്കിന്‍തിരകളുതിര്‍ക്കുന്ന കിഷോര്‍,
യെന്നെ കണ്ടതും
അതിര്‍ത്തിയില്‍കയറിയപരിചിത-
നെന്നപോല്‍
തറപ്പിച്ചൊരു നോട്ടമെറിഞ്ഞെന്റെ
നേര്ക്ക്‌....
പിന്നെ,ചോദിച്ചു ചേട്ടനോടായ് :
'ആരാണതെന്നറിയോ നിനക്കു്‌' ?
അപകര്‍ഷതയാംകുപ്പായംചൂടിയ-
യെന്നെ ചൂണ്ടി പറഞ്ഞുപോല്‍ ചേട്ടന്‍ :
അകന്നേതോ ബന്ധത്തിലുള്ളൊരു
മാമന്റെ മകനാണതെന്നു്‌മാത്രറിയാം'
ക്ഷിപ്രംമനസിന്‍ഇരുട്ടറ ഭേദിച്ചു്‌
സങ്കടമെന്ന പഴമുത്തശി
വദനമാംപടിപ്പുര ലക്ഷ്യമിട്ടു്‌
പായുംമുന്പേ,യവിടംക്രിത്രിമ
പുഞ്ചിരികയറിയിരുന്നു.
തിരിഞ്ഞു നടന്നു ഞാന്‍
ലജ്ജയുടെ,ദുഃഖത്തിന്റെ
കുട്ടകള്‍പേറി.....
നടന്നു പോകുംവഴിയിലതാ
ആലയിലായ്‌പ്രഭാകരേട്ടന്‍
തീകൂട്ടുന്നു....
പഴയോല നൂണ്ട്‌പുറത്തേക്കു്‌പായും
പുക പടലങ്ങള്‍എന്നെ നോക്കി ചിരിക്കുന്നു.
എന്നെ മാത്രംനോക്കി ചിരിക്കുന്നു..
* *****************
അമ്മ വീട്ടില്‍നിന്നും തിരിക്കുമ്പോ-
ളൊരു സ്വകാര്യംപറഞ്ഞേട്ടനിപ്രകാരം :
'ആരു ചോദിച്ചാലുമങ്ങനെ പറയാവൂ നീയും'
'ശരി'-യെന്നുമൂളി ഞാനും
സമ്മതത്തിന്റെ പര്യായമെന്നോണം
(ചിരി അപ്പോഴും സങ്കടത്തിനു്‌ മീതെ.....)
കാലംകടന്നു്‌പോയി
മാറ്റങ്ങള്‍ വിതറി......
എന്നാല്‍,മാറ്റമില്ലാത്തൊരു
ശിലാ സമസ്യ നെഞ്ചെരിച്ചിലിന്റെ നാട്ടില്‍
മനസിന്റെ മുറ്റത്തായ്‌
വിഷാദത്തിന്റെ ചോദ്യ ചിഹ്നം തീര്‍ത്ത്‌,
താടി വളര്‍ത്തി വളഞ്ഞുകൂടി
നില്‍പ്പുണ്ടിപ്പോഴും
ഉരിയാടാത്ത മാധവേട്ടനെ പോലെ.......

Saturday, November 7, 2009




p a anish
ezhuth/ dec/ 2009

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Friday, November 6, 2009

ഈ മാസത്തെ കവി

s kalesh
കൊച്ചി, kerala, India
1982ല്‍ജനിച്ചു. 1999 മുതല്‍ കവിതകള്‍ എഴുതിവരുന്നു. എം.ജി.യൂണിവേഴ്‌സിറ്റിയില്‍നിന്നും എം.സി.എ യും കേരളപ്രസ്‌ അക്കാദമിയില്‍ നിന്നും ജേര്‍ണലിസം ഡിപ്‌ളോമയും നേടി. ഇപ്പോള്‍ കേരളകൗമുദി കൊച്ചിയൂണിറ്റില്‍ സബ്‌എഡിറ്റര്‍. എം.ജി.യൂണിവേഴ്‌സിറ്റി യുവജനോല്‍സവം(2003)കവിതാരചന ഒന്നാംസ്ഥാനം,അങ്കണം കവിതാപുരസ്‌ക്കാരം(2004),മാധ്യമം-വെളിച്ചംകവിതാപുരസ്‌ക്കാരം(2005), കൈരളിടി.വിഅറ്റ്‌ലസ്‌കവിതാപുരസ്‌ക്കാരം 2005ലും2006ലുംനേടിയിട്ടുണ്ട്‌. വിലാസം ശങ്കരമലയില്‍,കുന്നന്താനം,മല്ലപ്പള്ളി. പത്തനംതിട്ട ജില്ല


ഒഴുക്കില്‍
പുഴയ്ക്കക്കരെ സൂര്യന്‍ താഴുന്നത്
മുളങ്കാടുകള്‍ക്കിടയ്ക്കു നിന്ന് കണ്ടു
തൂകിവീണ മഞ്ഞവെട്ടം
മുളയിലയില്‍ കെട്ടിനിന്നു
ഇല വകഞ്ഞുമാറ്റിമാറ്റി
മഞ്ഞയെ, ഇളംചുവപ്പിനെ തെളിച്ചെടുത്തു.
കൂര്‍ത്തവെട്ടം മുഖത്തു മഞ്ഞപെയിന്റടിച്ചു
ചാഞ്ഞ മുള താഴെ ഒഴുക്കില്‍
ഒരില മുക്കിയെടുത്തു മഞ്ഞയേ നേര്‍പ്പിച്ചും വിട്ടു.


ഇല വകഞ്ഞു പുഴയിറമ്പില്‍ നില്ക്കെ
ഇലയായി, പെട്ടന്നൊഴുക്കിലേക്കു പൊഴിഞ്ഞുവീണു.
ചുഴികളുടെ വിളികേട്ടു ശബ്ദമില്ലാതെ
ചെവിയില്‍ വെള്ളം കയറുന്നതറിയുന്നുണ്ട്.
കൈകളില്‍ വാക്കുകള്‍ പ്രവേശിച്ചപോലെ
എഴുന്നുനിന്നവ പറഞ്ഞുതുടങ്ങി
നിരപ്പില്‍ അലയടി ഏങ്ങലടിയായി
ശബ്ദമിശ്രണത്തിന്റെ രേഖാചിത്രം
തെളിഞ്ഞപോലെ


ഒഴുക്കിലേക്ക് അവളെങ്ങനെ ഒഴുകിവന്നു
അടുത്ത കടവില്‍ കുളിച്ചോണ്ടിരുന്നവളല്ലേ
കൈകളില്‍ കൊളുത്തിയെടുത്തു ജീവന്‍
നിരപ്പില്‍ പച്ചമണ്ണില്‍ കിടത്തിയെന്നെ.
ഇരുട്ടെത്തി, മുളങ്കാട്ടില്‍ നിന്നും എഴുന്നേറ്റ്
ജീവനുമായി വീട്ടിലേക്ക് പോയി.


ഇരുട്ടുമാറി, പ്രകാശമെത്തി
സൂര്യന്‍ താണുതാണുപോയ കണ്ടത്
ഓര്‍ത്തെടുത്തെങ്കിലും
അവളുടെ മുഖം ഓര്‍മ്മയില്‍ കണ്ടില്ല
കാല്‍മുട്ടില്‍ മലര്‍ന്നു കിടക്കുന്നുണ്ട്
ഒരു തവിട്ടുസൂര്യന്‍
അതില്‍ തൊട്ടുതൊട്ടിരുന്നു.


പാവാടക്കാരിക്ക്


പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ മുറിയില്‍
ഒരു പാവാട ഉരിഞ്ഞുവീണു


അരക്കെട്ടില്‍ വിരലുകളാര്‍ത്തി
വലിച്ചെടുത്തതല്ല
ഇരുമ്പിന്റെ വഴി എന്നുംപോകും
പീത്തകണ്ടറിയാം


കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയില്‍
പഴയപാവാടക്കാരികള്‍ വന്ന്
അന്നുണങ്ങാനിരുന്നു.


അടുത്തവീട്ടിലെ പെണ്ണിന്
ഇതേ നിറത്തിലൊരുബ്ളൌസുണ്ടന്ന് പറഞ്ഞുപോയവന്‍
വെറുതേ തിരിച്ചുവന്നു.


മുറിയുടെ ചെവിനിറച്ച് പാട്ടുപാടി
നാട്ടിലെപെണ്ണുങ്ങളെ മുഴുവനുറക്കി
പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ വീടുറങ്ങിപ്പോയിട്ടും
അവളറിയാതെ അയയില്‍നിന്നും
ഞാനെടുത്ത പാവാടമാത്രം
ഉറങ്ങുന്നില്ല.


സൂര്യനില്‍ ഒരു കുളി


പാലത്തടിയിട്ട കിണറിന്റെ വക്കിലാണ്‌
നാട്ടിലെ മറപ്പുരകളെല്ലാം.


പത്തുമണിയ്ക്കുമേല്‍
പതിനൊന്നാംമണി പടര്‍ന്നുതുടങ്ങുമ്പോള്‍
പെണ്ണുങ്ങളൊരു കുളിയുണ്ട്‌.


പുരയുടെ ഓലമേഞ്ഞ ചുവരുകള്‍ക്കൊപ്പമിരുന്ന്‌
ഈറന്‍കോരുന്ന
അവരുടെ ഉടുപ്പുകള്‍
വഴിയേവരുന്നവരെടുത്തുടുത്തുപോകുന്നുണ്ടവരറിയാതെ.


എന്നാല്‍
സൂര്യനതുപോലെയല്ല.


മേല്‍ക്കൂരകളില്ലാത്ത എല്ലാ മറപ്പുരകളിലും
അവന്‍ മാറിമാറി നോക്കാറുണ്ട്‌.


പല്ലുമുളച്ചിട്ടും പാല്‍ക്കൊതി തീരാത്ത
അവന്റെ ചുണ്ടില്‍ അടരുമൊരു തുള്ളി
മഴയായ്‌ വളരുന്നുണ്ട്‌.


കുളികഴിഞ്ഞ്‌
ഈറന്‍ഭോജികളായ തോര്‍ത്തുമുണ്ട്‌
തലയിലുരച്ച്‌
പെണ്ണുങ്ങള്‍ കയറിപ്പോയിട്ടും
ഉച്ചയോടടുത്തൊരൊച്ചയുമില്ലാതെ
സൂര്യനേ, നിന്റെ വേനല്‍മഴ.


ചന്ദ്രനുദിക്കുമ്പോള്‍


വൈകുന്നേരമാണ്‌
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.


അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.


വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.


അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.


അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!


ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.


ഗോത്രശില്‌പം


മലയോരത്തെ കരിങ്കല്‍പാളിയ്‌ക്കടുത്ത്‌
കല്ലില്‍കൊട്ടിയൊഴുകിത്തെറിക്കും വെള്ളത്തെനോക്കി
ഒരു കല്ലേറിനുള്ള ദൂരത്തു
മഴക്കാറുവന്നുനില്‌ക്കുംനേരം
മടയുടെ വക്കില്‍നിന്നും
താഴേക്ക്‌ കുതിക്കുന്ന പേടിച്ചനോട്ടത്തെ
ചവിട്ടിഇറങ്ങാനായി ഉറപ്പിച്ചുവച്ച
മൂന്നുകുത്തുകല്ലുകള്‍
മൂന്നായി പകുത്തദൃശ്യത്തില്‍


ഒന്നാം കല്ലില്‍ചവുട്ടി
രണ്ടാംകല്ലിലേക്ക്‌ കാലാഞ്ഞ്‌
മൂന്നാംകല്ലിലേക്ക്‌ കണ്ണുറപ്പിച്ചപ്പോള്‍
ഞാനൊരു പ്രാചീന ഗോത്രനൃത്തശില്‌പമായിപ്പോയി.


നമ്മുടെ ജീവിതത്തില്‍


നമ്മുടെ ജീവിതത്തില്‍ നടക്കാതെപോയ
ആദിവസമില്ലേ
അതിന്റെ
ഒന്നാംവാര്‍ഷികമാണിന്ന്‌.
വളരെപണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നുംനേടാനായില്ല.
വെറുതെപട്ടണംചുറ്റിക്കണ്ടുനടന്നതല്ലാതെ.


നീപിരിഞ്ഞുപോയ്‌ക്കഴിഞ്ഞ്‌
വലിയവലിയ ആഗ്രഹങ്ങളായിരുന്നു.
സിനിമാക്കഥകളിലെപ്പോലെ
വലിയൊരാളായിപെട്ടന്നെന്നെപണിഞ്ഞെടുക്കണമെന്ന്‌.
അന്നിട്ട്‌,
ഒരുദിവസം നിന്റെ മുന്നില്‍ പ്രത്യക്ഷനാകണമെന്ന്‌.
എന്നെകളഞ്ഞുപോയ നിനക്കൊരു
വമ്പന്‍നഷ്‌ടംതൊന്നിപ്പിക്കണമെന്ന്‌.


എന്നിട്ടും
നഷ്‌ടങ്ങളുടെ ദിവ്യമായതൊപ്പിമാത്രമാണ്‌ നേടിയത്‌.
ഇപ്പോളിതാ ഒരുവര്‍ഷം


ഇനിയും വര്‍ഷങ്ങള്‍
അതില്‍
അടുക്കിവച്ചദിവസങ്ങള്‍
നീയില്ലാതെ വന്ന്‌
ഓര്‍മയില്‍നിന്ന്‌
നിന്നെയുംകൂട്ടി പോകും.


നിന്നെ ഓര്‍ക്കാതിരിക്കുന്ന
ദിവസത്തിനുവേണ്ടിയാണ്‌ ഈകാത്തിരിപ്പ്‌.
അന്നുവായിക്കാന്‍വേണ്ടിയാണ്‌
ഈ കവിത ഞാനെഴുതിവയ്‌ക്കുന്നത്‌.




ഹെയര്‍പിന്‍ ബെന്‍ഡ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക്‌ പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്‌
എന്റെ നില്‌പ്‌.


ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്‍ത്തി മുടികള്‍ക്കിടയിലേക്ക്‌ തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിച്ചിട്ടില്ല.


മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്‌.


പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്‌,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..


ഒരു മഴകൊണ്ടെന്നെ...


ചെയ്യേണ്ട നേരങ്ങളില്‍ പലതും ചെയ്യാതിരിക്കെ
തിട്ടയിലിരുന്നൊരാള്‍ വെള്ളത്തിലേക്ക്
കല്ലെറിയുന്നു.

ഒഴുക്കിന്‍തിരക്കിലാണ് വെള്ളം.

എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ.


പോകാതിരിക്കെ,
പോകാതിരിക്കെ,

കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല

Thursday, August 20, 2009

പിരിവ്-കെ എന്‍ സുരേഷ്കുമാര്‍


ഒരല്‍പം സമയം കിട്ടിയാല്‍
മനസ്സില്‍ ഓടിയെത്തുന്നത്
നിന്‍‌റെ മുഖമാണ്‌.
നിന്‍‌റെ മണമാണ്‌
നിന്‍‌റെ ചുണ്ടുകളുടെ ചൂടാണ്‌.

മുകര്‍ന്ന്‌ മുകര്‍ന്ന്‌
പടരാന്‍ തുടങ്ങിയാല്‍
നീ എന്നെ തള്ളിമാറ്റും

എന്നിട്ട്
എന്‍‌റെ ചുണ്ടുകളില്‍
പതിഞ്ഞ ചായം
തൂവാല കൊണ്ട്
തുടച്ചുതരും...

ഈ ലോകം എത്ര
പ്രേമോദാരമാണ്‌

പ്രണയാര്‍ദ്രമായി, പിന്നെയും
ഞാന്‍ നിന്‍‌റെ കണ്ണുകളില്‍
നോക്കിനില്‍ക്കും

പരസ്പരം
കൈകള്‍ പിണയ്ക്കും

എന്നിട്ട്
പിരിയാന്‍ മനസ്സില്ലാതെ ...
പിരിയും

Tuesday, August 18, 2009

രണ്ടു കവിതകള്‍-ജയന്‍ എടക്കാട്


പൂജ.
എന്റെ ക്ഷേത്രത്തില്‍
എന്റെ കസേരയുടെ കൈത്താങ്ങിനെ
ഞാന്‍ പൂജിക്കുന്നു.
അതിന്റെ മിനുസം
എന്നെ സന്തോഷിപ്പിക്കുന്നു.
സന്തോഷം
പ്രണയത്തിലേയ്ക്കും
പ്രാര്‍ത്ഥനയിലേക്കും
ത്യാഗത്തിലേക്കും
സ്നേഹത്തിലേക്കും
രതിയിലേക്കും കൊണ്ടുപോകുന്നു.
പിന്നെ,
എന്റെ കസേരയുടെ മിനുസ്സമുള്ളകൈത്താങ്ങ്
എന്നെ എനിയ്ക്ക് തിരികെ തന്നു മടങ്ങുന്നു.


ജനാല.

ചുവരുകള്‍ക്കിടയിലിരുന്ന്
രാത്രികളില്‍
അകത്തു നിറഞ്ഞ വെളിച്ചത്തെ
പുറത്തെ മുറ്റത്ത്
ഒരുപ്രകാശചതുരം കൊളുത്തിടുന്നു.

അതിന്റെ അഴികളെല്ലാം -
ഇരുട്ടിന്റേതായിരുന്നു.

ഇത്രയും വരികള്‍ നിങ്ങള്‍ക്കു
കൌതുക മുണ്ടാക്കുന്നുവോ?
കൌതുകം ആനന്ദമാണെന്നൊരു
പഴമൊഴിയുണ്ടായിരുന്നെങ്കില്‍
നിങ്ങള്‍ ആനന്ദവേട്ടയ്ക്കിറങ്ങിയ
ജീവിയല്ലെ

അതുകൊണ്ടല്ലെ ഈരചന
വായിക്കാനെത്തിയത്.

രണ്ടു കവിതകള്‍--സി. പി ദിനേശ്

തണല്‍ തേടുന്ന ശിഖരങ്ങള്‍

തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.

പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!

കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!

തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു

ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!


നായാട്ട്
ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !

Saturday, August 15, 2009

monsoon mist- winnie j panicker


Essence of those fruits,
that laden on the flower bed
Rose high above and spread
its wings amidst the air…

The air that sprinkled drops of joyous water,
And a thunder-less silent downpour of rain.
That murmur that I hear on the mellow outside
Gives me a sensation of a pleasant
Yellowish tinge of happiness.

When in those autumn days,
Those yellowish orange flowers
rained down to earth,
The dryness if the summer filled land
Was blessed with an autumn melody.

The sweetness of a jasmine flower
Spread through the mist
And a lovely song of this monsoon mist,
Played aloud its sober tone
With the lovely rains still dancing silent, lonely,
And with a fragrance of a happy fruit of joy.

Wednesday, August 12, 2009

കഥാചെടി-ഇന്ദിരാ ബാലന്‍


അവിചാരിതമായി പെയ്ത പുതുമഴയില്‍ പൊങ്ങിയ മണ്ണിന്‍റെ ഗന്ധം ആസ്വദിച്ചു,നിര്‍ന്നിമേഷനായി നില്‍ക്കുമ്പോഴാണ്‌ അങ്ങേ വീട്ടിലെ ചങ്ങാതി ഒരുകഥാചെടിയുടെ ബീജം അരവിന്ദന്‌ നല്‍കിയത്‌. മനസ്സിന്‍റെ പശിമ മുറ്റിയമണ്ണില്‍ അരവിന്ദന്‍ ആ വിത്തു കുഴിച്ചിട്ടു. പണ്ടുമുതലേയുള്ള അഭിലാഷമായിരുന്നു ഒരു കഥാചെടിനട്ടുപിടിപ്പിക്കുകയെന്നത്‌. അതറിയാമായിരുന്ന ഉറ്റസുഹൃത്ത്‌ കൊടുത്തഉപകാരസ്‌മരണയുടെ നീല വെളിച്ചത്തില്‍ അരവിന്ദന്‍റെ മുഖം പ്രകാശമാനമായി.കഥാച്ചെടി നടുന്നതിന്‍റെ പ്രധാന ഉദ്ദേശ്യം അതിന്‍റെ വേരുകളിലൂടേയുംചില്ലകളിലൂടേയും ഇലകളിലൂടേയും പൂക്കളിലൂടേയും കായകളിലൂടേയും തന്‍റെആശയങ്ങള്‍ക്കു തിരി കൊളുത്തി ഫലം പൊഴിക്കുകയെന്നതായിരുന്നു. മഞ്ഞിലും,വെയിലിലും, മഴയിലും കണ്ണിലെ കൃഷ്ണമണിയെപോലെ കാത്തു സൂക്ഷിക്കുവാന്‍ ഒരുകാവലാളെ ഏര്‍പ്പെടുത്തി. രാത്രിയുടെ വന്യ നിശ്ശബ്ദതയില്‍ കാവലാള്‍ കണ്ണിമപൂട്ടാതെ തന്‍റെ ചിരകാലസ്വപ്‌നത്തെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നായിരുന്നു. അരവിന്ദന്‍റെ ധാരണ. ദിവസവുംവെള്ളമൊഴിച്ച്‌ ഔഷധവീര്യമുള്ള മരുന്നു തളിച്ച്‌ പരിപാലിച്ചു. രാവും പകലുംമണ്ണിന്‍റെ മണിവാതില്‍ തുറന്ന് കഥാചെടി പുറത്തു വരുന്നതും കാത്ത്‌അരവിന്ദന്‍ ഭാവനാവിലാസത്തില്‍ കഴിഞ്ഞു. ഒരു ദിവസം കാലത്തെണീട്ടുനോക്കുമ്പോള്‍ കഥാചെടിക്കു തളിരില നാമ്പിട്ടിരിക്കുന്നു.

കുഞ്ഞിക്കണ്ണുമിഴിച്ചു നില്‍ക്കുന്ന അതിന്‍റെ ഇളം തുടുപ്പു കണ്ടപ്പോള്‍ അരവിന്ദന്‍റെചിത്തം പരമാനന്ദത്തിലായി.വീട്ടിലോരോരുത്തരോടും തന്‍റെ കഥാ ബീജത്തിന്‌ചിറകു മുളച്ച കാര്യം പറഞ്ഞു. എനി ആ ചിറകു വിരുത്തി ഈ നീലാകാശം മുഴുവന്‍സ്വച്ഛന്ദം വിഹരിക്കണം. അരവിന്ദന്‍റെ മനോവ്യാപാരമറിഞ്ഞവര്‍ മൂക്കത്തുവിരല്‍ വെച്ചു, പഠിപ്പില്‍ മിടുക്കനായ അരവിന്ദന്‍ ഐച്ഛികമായിയെടുത്തു പഠിച്ച വിഷയംസയന്‍സ്സായിരുന്നു.


ആഗോള വല്‍ക്കരണത്തിന്‍റെ കുതിപ്പില്‍ശാസ്‌ത്രത്തിന്‍റെ നവലോകത്തേക്കുള്ള അരവിന്ദന്‍റെ കാല്‍വെയ്പ്പില്‍അഭിമാനം പൂണ്ടവരാണ്‌ ഇപ്പോള്‍ മൂക്കത്തു വിരലും വെച്ചു നില്‍ക്കുന്നത്‌.ശാസ്‌ത്രത്തിന്‍റെ ത്വരിതഗതിയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍നടത്തുന്നതിനിടക്ക്‌ മനം മാറ്റം സംഭവിച്ച അരവിന്ദന്‍റെ കാര്യം കേട്ടവര്‍
നെറ്റി ചുളിച്ചു. പലരുടെയും മനസ്സില്‍ സംശയങ്ങള്‍ തല നീട്ടി. ബുദ്ധിമൂത്ത്‌ ഇവനു ഭ്രാന്തായോ?പറയുന്നതെല്ലാം ഒരു ചെവിയിലൂടെ കേട്ട്‌ മറ്റേ ചെവിയിലൂടെ അരവിന്ദന്‍പുറത്തേക്ക്‌ വിട്ടു. തന്‍റെ അഭിലാഷം പൂവണിയിക്കണമെന്ന ദൃഢനിശച്‌യത്തില്‍അരവിന്ദന്‍ മുന്നോട്ടു പോയി. ചെടിയുടെ വേരുകള്‍ അടിമണ്ണിലേക്ക്‌പടര്‍ന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. വേരു ചെന്നു തട്ടുന്നിടമൊക്കെഒന്നു ഞെട്ടട്ടെ. അരവിന്ദന്‍റെ ഉള്ളില്‍ ആനന്ദത്തിന്‍റെ നുര കുത്തിയൊഴുകിചുറ്റും പാല്‍നിലാവു പൊഴിച്ചു. വിചാരധാരകള്‍കൊണ്ട്‌ വിചാരഭരിതനായിഇരിക്കുമ്പോഴാണ്‌ മൊബൈല്‍ ചിലക്കുന്നത്‌. ഫോണ്‍ ഓണ്‍ ചെയ്ത്‌ ചെവിയോടുചേര്‍ത്തുപിടിച്ചു. അങ്ങേ തലക്കല്‍ നിന്നും ഒരപരിചിത സ്വരം. ലൈന്‍മാറിയാണ്‌ വിളി, ഇപ്പോള്‍ എല്ലാം സൂക്ഷിക്കേണ്ടിയിരിക്കുന്നു.


പലതിലും പലപല കുരുക്കുകള്‍. വിലപ്പെട്ട ഒരു നിമിഷം പാഴായതിന്‍റെ രോഷം അരവിന്ദന്‍റെമുഖാരവിന്ദത്തില്‍ ചുവന്നു കിടന്നു. വീണ്ടും തന്‍റെ കഥാചെടിയുടെസ്വപ്നസൌന്ദര്യ തലങ്ങളിലേക്ക്‌ മനസ്സ്‌ ഊളിയിട്ടിറങ്ങി. അതിന്‍റെഇലകള്‍ക്കു പുഴുക്കുത്തേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.ഇലയുടെ ഞരമ്പുകള്‍ ആരോഗ്യത്തോടെ ഞെളിഞ്ഞുനിന്നു. അപ്പോള്‍ മറ്റൊരുസന്ദേഹം, ഈ ചെടി ഏതു ദിശയിലേക്കായിരിക്കും തിരിയുക? സാംസ്‌ക്കാരികമോ,രാഷ്‌ട്രീയമോ, സാമൂഹികമോ ഹൊ.... രാഷ്‌ട്രീയമായാല്‍ മതിയായിരുന്നു. പിന്നെജീവിതം സാര്‍ത്ഥകമായി. വേണംന്ന് തോന്നുമ്പോള്‍ സ്വഭാവത്തിന്‍റെ കുപ്പായംങനെ മാറ്റാലൊ. അത്രേം സ്വാതന്ത്ര്യം വേറെവിടെയുള്ളത്‌?. ഒപ്പംസമൂഹത്തിലങ്ങനെ വിളങ്ങേം ആവാം. എല്ലാവരുമൊന്ന്‌ കാണട്ടെ. തനിക്കുംഇതിനെല്ലാം ആവുമെന്ന്‌. "ഓ...അപ്പോള്‍ മറ്റുള്ളോരെ കാണീക്കാനാ ഈകാട്ടായങ്ങള്‍ അല്ലെ? ഒരു ചോദ്യം . അരവിന്ദന്‍ ചുറ്റിലും നോക്കി. ആരേംകാണുന്നില്ലല്ലൊ. ഹെയ്‌... ഇതിപ്പൊ ആരാ...? താന്‍ തന്‍റെ മുഖത്തേക്കൊന്നു നോക്ക്‌. വീണ്ടുമതെ സ്വരം.


കേട്ടസ്വരത്തിന്‌ സ്വന്തം ശബ്ദത്തോടു സാമ്യമുള്ളതായി തോന്നി. എന്തായാലും ആശബ്ദത്തിന്‍റെ ഉറവിടമന്വേഷിച്ച്‌ അകത്തേക്കു നടന്നു. മുറിയില്‍ തൂക്കിയകണ്ണാടിയിലേക്ക്‌ നോക്കി. ദേ... അവിടിരുന്ന് ഒരു മാന്യന്‍പൊട്ടിച്ചിരിക്കുന്നു. തന്‍റെ അതേ ച്ഛായ. എടോ അരവിന്ദാ തന്‍റെ
മനസ്സാക്ഷിയാണെടൊ ഞാന്‍. താനെന്തു മോഹിച്ചാ കഥാചെടി നട്ടത്‌?ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും പച്ചയായ പൊള്ളുന്ന ഭാവങ്ങളും ഉണ്ടോകയ്യില്‍? പരിചയമില്ലാത്ത വാക്കുകളും ആത്മാര്‍ത്ഥതയില്ലാത്തആശയങ്ങളുമെടുത്ത്‌ കഥാചെടിക്കു വളമിട്ടാല്‍ ചെടി ചീഞ്ഞുപോകും.മണ്ണിനനുസരിച്ചേ വിത്തു പാകാവൂ. ഇല്ലെങ്കില്‍ ഉള്ളതും കൂടി ഇല്ലാതായിമൂക്കും കുത്തി താഴെ കിടക്കും മുഖച്ഛായ തന്നെ മാറിപ്പോവും. വാക്കുകളെനക്ഷത്രങ്ങളാക്കുന്ന രസതന്ത്രം അറിയണം. ഇതെല്ലാം കേട്ട്‌ അരവിന്ദന്‍മിഴിച്ചു നിന്നു.ഹൊ.... ഇതൊക്കെ വേണോ. ഇപ്പോള്‍ മുക്കിനും മൂലക്കും എഴുത്തുകാരുടെമേളമല്ലെ. വാക്കുകള്‍ തപ്പിപിടിച്ച്‌ തിരിച്ചും മറിച്ചും എഴുതിയാല്‍കവിതയായി . എല്ലാം ഇന്‍സ്റ്റന്‍റു വിഭവങ്ങള്‍. കവികളുടെ ഭാരം കൊണ്ട്‌ഭൂമി കൂടി വീര്‍പ്പു മുട്ടിപ്പോകുന്നു.


നിര്‍വ്വേദാവസ്ഥയുടെ നിശ്ചലതകള്‍മാത്രം. എന്നിട്ടിയ്യാളെന്തേയീ പറയുന്നത്‌? പോടാ പുല്ലെയെന്ന ഭാവത്തില്‍അരവിന്ദന്‍ ചിരി കോട്ടി തിരിച്ച്‌ കഥാചെടിക്കരികിലേക്ക്‌ നടന്നു. ഇതെന്തു കഥ? കഥാചെടിയെവിടെ? അതു്‌ മുരടും പറിച്ച്‌രക്ഷപ്പെട്ടിരിക്കുന്നു. ദിശാബോധമില്ലാതോടിയ ചിന്തയുടെ ബാക്കിപത്രവുമായിഅരവിന്ദന്‍ ഇതികര്‍ത്തവ്യതാമൂഢനായി നിലകൊണ്ടു

Friday, May 29, 2009

ezhuth online inauguration



managing director , Bits Group of Companies , middle east, far east, south asian countries, Sajimon Parayil inaugurates the first issue of Ezhuth Online Magazine. media marketing expert R Padmanabha Panicker presides.

BACK

art exihibition- gayatri




SIGNS OF TRADITION, NOT WASHED AWAY BY NEW IDEOLOGIES

The artist in Gayatri is under going a metamorphosis. From the method of his earlier works he has grown in to the philosophical maturity of facts. This growth is evident in the choice of themes, colors and drawings.

For any painter rural scenes always tend to be nostalgic. But in Gayatri’s paintings the anxieties of the rural folks, who are afraid of the urban culture are portrayed. He copies it through de-constructional interpretation and also makes vacuum a theme. These are discussed in the ‘Beyond the dreams’ series of paintings. But here it takes shape in three stages-worries and dreams, myth and dreams, culture and mythology- and points towards the de-construction of culture. The idea that when individuals become crowd culture is created is good for discourse. But as a peasant’s moral self mixes with his dreams it becomes a hesitation. The peasants left in this world are living with the traces of this hesitation. Their compassion evolves an inner text which draws them nearer. This is the specialty of the paintings in ‘The farmer couple’ series. In this series space is not diverged in to memories and realities. It develops a confronting view point. Vertical and horizontal frames are blended and real and abstract aspects are brightened up. Thus the ray of hope of the abandoned becomes their promised land in Gayatri’s paintings. Here we can see the slick of poverty and sorrow.

In his works Gayatri has tried to reproduce folklores using tribal symbols and colors. In order that these folklores not lose their identity and relevance he presents recent history as a back ground. Terrorism and communal riots achieve new dimensions in his paintings as still shapes and symbolizes lethargic figures of power. Thus at the material and spiritual levels they are the philosophies to overcome power.

Green colored women, red colored men, girl on a flying fish, birds sitting in leafs cats which have become pots, butterflies begging for life, coconut palms like camera obscure are genuine forces resisting the changing life. Their irregular encroachment produce a new ideologue in Gayatri’s paintings.

Hope, motherhood, memories of the village etc are the basic symbols of Gayatri’s aesthetic sense. But the simplicity and genuineness of primary colors creates a new path of organic. So animals and plants in his paintings, like traditional signs, do not get washed away in the flow of new culture and ideologies. - K.V.S.NELLUVAI.

gayatri the artist

SELF PORTRAIT

GAYATRI

Born – Guruvayur, Kerala, India

PAINTER.

Travelled extensively all over India from the child hood. Lived with untouchables and laborers in various parts. Studied the life styles of marginalized people. Worked as a freelance architect of low-cost construction theory and made more than hundred houses to dwell poor society.

SOLO EXHIBITIONS

Hotel Elite International,Guruvayur - 1977

Museum Gallery ,Trivandrum – 1980

Lalitkala Academy Gallery ,Kochi– 1982

Chitram Art Gallery,Ernakulam – 1986

Lalitkala Academy Gallery,Calicut – 1990

Bajaj Art Gallery,Mumbai – 1990

Jehangir Art Gallery,Mumbai - 1992

Jehangir Art Gallery,Mumbai – 1994

Taj Art Gallery,Mumbai - 1994

Jehangir Art Gallery,Mumbai – 1996

Museum Gallery ,Trivandrum – 1996

Chitram Art Gallery, Cochin – 1996

Leela Art Gallery,Mumbai – 1998

Jehangir Art Gallery,Mumbai – 1998

Lalitkala Academy gallery,Delhi – 1998

Jehangir Art Gallery,Mumbai – 2000

Lalitkala Academy Gallery,Calicut –2005

Lalitkala Academy Gallery,Cochin – 2005

Rossitta Art Gallery Cochin – 2006

Jehangir Art Gallery,Mumbai – 2007

Art Entrance Gallery, Mumbai - 2008

GROUP SHOW

Kerala lalitha kala academy’s Sponsored show,New delhi - 1977

Kerala lalitha kala academy’s Sponsored show ,Madras - 1980

National exhibition Mahakoshal Kala Parishad – 1981,82,83

Ravivarma memorial exhibition ,Museum Dept.Kerala - 1981

Lalitkala academy annual show-1976 to 1982

South Indian art exhibition,VTI,Madras - 1982

Annual show ,Chitrakala parishad ,Thrissur – 1983

Guild Art Gallery, Mumbai -1994

Affordable Art Gallery, Mumbai – 1996

Heritage Art Gallery, Chennai - 1997

Gallery Hues, Banglore – 2007

Juneja art gallery, Jaipur – 2007

Artchill gallery,Amber fort ,Jaipur – 2008

Lalitkala academy annual show - 2007

ART AUCTION

Aranyakam, an art dealing group cochin ,in association with hotel Taj Malabar cochin conducted an auction of ten paintings on February 5th and 6th 2007. It was the first art auction in Kerala.

COLLECTION

More than 100 paintings were collected by the art dealers and collectors all over the world.(the list will be get on request)

COMMENTS

The media like Hindustan Times, The Times of India, The Indian Express, The Hindu, On Looker, The Sunday Observer, Woman’s Era, Vanitha, and numerous regional publications written about works sparingly.

.LITTERATEUR

Published many studies on art and literature. Published 6 books also in Malayalam.

OTHER ACTIVITIES

Directed short films, plays.

Acted in plays.

Designed numerous architectures.

AWARDS

Kerala lalitkala academy award – 1976

National award from mahakoshalkala parishad, MP – 1986

Landsmen award, Switzerland – 1986

Punjab Blood bank Society Award – 1987

Kerala Sahitya academy – 1996

Khasak award – 1996

ADDRESS

Sumeru,

punnathur road,

Kottapadi p.o

Guruvayur,

Kerala – India.

Tel:91 + 0 + 9495332671

91 + 487 +2550883

E mail:gayartg@yahoo.com
















BACK

Thursday, May 28, 2009

പാസഞ്ചര്‍ : ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌ : സനല്‍ ശശിധരന്‍


പുതിയ പ്രതിഭകള്‍ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊര്‍ജ്ജം പ്രസരിപ്പിക്കുക. മലയാള
സിനിമയുടെ കാര്യത്തിലാണെങ്കില്‍ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം
പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും,ഒന്നോ രണ്ടോ
ചിത്രങ്ങള്‍ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയില്‍ ഒട്ടും വ്യത്യസ്തമായ പാതകള്‍ തുറന്നില്ല.സ്ഥിരം ഫോമുലകളില്‍ തന്നെയായിരുന്നു ഇവരുടേതായി വെളിയില്‍ വന്ന ചിത്രങ്ങള്‍ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷന്‍ ആന്‍ ഡ്ര്യൂസ്(ഉദയനാണ് താരം) അന്‍ ‌വര്‍ റഷീദ് (രാജമാണിക്യം) അമല്‍ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങള്‍ മികച്ച വിജയം നേടുകയും
ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.


കുടംബം,പ്രണയം,പാട്ട്,നായകന്‍ , നായിക, താരം ഈ പന്ഥാവില്‍തന്നെയായിരുന്നു ഇവയൊക്കെയും സഞ്ചരിച്ചത്.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത്ശങ്കറിന്റെ പാസഞ്ചര്‍ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്. അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചര്‍ പറയുന്നത്.കരിമണല്‍ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉന്‍ ‌മൂലനാശനം ചെയ്യാനുള്ളഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന പത്രലേഖികയുടെയും അഭിഭാഷകനായ ഭര്‍ത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെര്‍നെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാന്‍സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ അന്ധമായി വിശ്വസിക്കുന്ന കൂര്‍മ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ
അതിശയോക്തി കലർന്ന സ്ഥിരം ചേരുവകളുടെ മ്യൂട്ടേറ്റഡ് വെര്‍ഷന്‍ ആണെന്ന് പറയാതെ വയ്യ.

വര്‍ഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ്‌ സ്പോടനം കൊണ്ടും ഉള്ള ഒഴിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക് മറ്റൊരു മാര്‍ഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.

എന്നാല്‍ പ്രമേയത്തെ മാറ്റി നിര്‍ത്തിയാല്‍ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കല്‍പ്പിക്കാ ന്‍കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചര്‍ എന്ന സിനിമ പ്രേക്ഷകനെ
അഭിമുഖീകരിക്കുന്നത്.അവതരണം,താരനിര്‍ണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല
നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയില്‍ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുന്‍പ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ
പതിവു വഴിയില്‍ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം
ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങള്‍ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റില്‍
ഊന്നി നില്‍ക്കാനുള്ള ആര്‍ജ്ജവം പാസഞ്ചര്‍ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിന്‍ബലമില്ലാതെയും ഒരു
മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ
അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ
മികവാണ്.

ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കല്‍‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതല്‍ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താന്‍ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകന്‍ ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കല്‍ പ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകന്‍ ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദന്‍ മേനോന്‍ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീര്‍ച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാന്‍ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കില്‍ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കല്‍പ്പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കര്‍.

ദിലീപ്,മംത,ശ്രീനിവാസന്‍ ,ആനന്ദ് സാമി,ജഗതി ശ്രീകുമാര്‍, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം
സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളേക്കാള്‍ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നര്‍മ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയില്‍ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചര്‍ പുലര്‍ത്തുന്നത് എങ്കിലും.സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് വ്യതിചലിക്കാനുള്ള ആര്‍ജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചര്‍ സമീപകാലത്ത് വന്ന നവസംവിധായകരുടെ സിനിമയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു.

BACK

ഒരു ശിശിര സന്ധ്യ-മാത്യു നെല്ലിക്കുന്ന്

ആകാശത്തെരുവില്‍ നക്ഷത്രപ്പൂക്കള്‍ വിരിച്ച
പെണ്‍കുട്ടീ, നീ ഒരിക്കള്‍
നിര്‍മ്മാല്യം തൊഴുതു മടങ്ങുമ്പോള്‍
കൈകള്‍ കൂപ്പി ദേവീ ദര്‍ശനം കാത്ത്‌
ഞാന്‍ നിന്നിരുന്നുവല്ലോ .
ഒരു ശിശിരത്തിന്‍ തേങ്ങലില്‍
തംബുരു പൊട്ടിയ വീണയുടെ
ആര്‍ത്ത നാദത്തിന്‍ ഞെട്ടലില്‍
എന്‍ ഹൃത്തില്‍ പൊടിഞ്ഞ
രക്തത്തുള്ളികള്‍ ഇന്നും ബാക്കിയാണല്ലോ.
നീണ്ട മൌനത്തിന്‍ വിഷാദ സന്ധ്യയില്‍
ഉരുകിയൊലിച്ച ഹൃത്തിന്‍റെ തേങ്ങല്‍
ഇന്നും ബാക്കി കടങ്ങളായി എന്നില്‍
നീറിപ്പുകയുന്നു.
നീയെന്ന താഴ്‌വാരത്തില്‍
തേനലപ്പച്ചകളില്‍
ഞാനന്ന് മുങ്ങിത്തുടിച്ച
ഓര്‍മ്മത്തുടിപ്പുകള്‍ ഇന്നും ബാക്കി കിടക്കുന്നു.
ചൂടുറ്റ കാലത്തില്‍ കാതോര്‍ത്തു നിന്നപ്പോള്‍
നിന്‍ ചുടു ഗന്ധങ്ങള്‍ എവിടെയോ
പൊലിഞ്ഞപ്പോള്‍
കാലത്തിന്‍ മേഘത്തട്ടില്‍
ശൂന്യമാം ചുവരുകളില്‍
നോക്കി ഞാന്‍ പ്രതിമ പോല്‍
നിശ്ചലം നിന്നു പോയി.

BACK

Wednesday, May 27, 2009

എഡിറ്റോറിയല്‍ ‍: മാത്യൂ നെല്ലിക്കുന്ന്




മലയാളത്തിന്‍റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്‌. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത്‌ നേരാണ്‌. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്‌. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്‍റെയും ഭാവി ഓരോന്നാണ്‌.

ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്‌, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത്‌ മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ്‌ തേടുന്നത്‌‌. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.

പലതും വന്നു പോയത്‌ നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്‌. അപ്പോഴും നമ്മള്‍ സ്വതന്ത്രരായി നില്‍ക്കുകയാണ്‌. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്‌. അവയ്ക്ക്‌ നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.

നമ്മള്‍ തന്നെ ഒരു പുതുമയാണ്‌.

പല മാനങ്ങളുള്ള മലയാളിക്ക്‌ കേവലം ഒരു അടയാളത്തിലോ , മാതൃകയിലോ ഇന്ന് ഒതുങ്ങാന്‍ കഴിയില്ല. തികച്ചും വികേന്ദ്രീകൃതമായ , വ്യക്തിജന ഭിന്നമായ ഒരു ഭാവുകത്വം വിടര്‍ന്നു വരുകയാണോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.
അതും നമുക്ക്‌ നല്ലതാണ്‌.

മലയാളം എന്ന സ്വതന്ത്ര 'സോഫ്‌റ്റ്‌വെയര്‍' വികസിക്കട്ടെ. എല്ലാ മാധ്യമ സംരംഭങ്ങളും മലയാളം വിപണിയെ പുതുതായി നിലനിര്‍ത്തും, അവതരിപ്പിക്കും. എഴുത്തു ഓണ്‍ലൈന്‍ ഈ രസതന്ത്രമാണ്‌ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്‌


മാത്യൂ നെല്ലിക്കുന്ന്
ഹൂസ്റ്റണ്‍ യു. എസ്‌. എ
email: nellickunnu@comcast.net
web: here
phone: +17136620953
0017134447190

BACK

നൊമ്പരക്കാഴ്‌ച- ഡെല്‍ന നിവേദിത.

പട്ടിണികൂട്ടായ കുട്ടിയാമുറ്റത്ത്‌
പാതിമറഞ്ഞ മിഴിയുമായി
പൊട്ടിയൊലിക്കും ചൊറിയുടെ ചുറ്റിലും
വട്ടം പറക്കുന്ന കൂവീച്ചകള്‍ .
ഒട്ടിയ വയറും ഒലിക്കുന്ന മൂക്കും
അഴുക്കുകള്‍ നാക്കിനാല്‍ നക്കി നക്കി .
ഞണ്ടു പിടിച്ച്‌ നടന്നൊരാ പാടങ്ങള്‍
തുണ്ടു കരകളായി മാറ്റിയാരോ !
ശോഷിച്ച മേനിയുമായിട്ടവനിനി
ശേഷിച്ച കാലമന്നെത്രയെന്നോ.
മാവിന്‍റെ പൂമണമായ്‌ വന്ന കാറ്റന്ന്
മൌനമാം കാഴ്‌ചകള്‍ കണ്ടു തേങ്ങി.
മുറ്റം നിറഞ്ഞ മുറുക്കാന്‍റെ തുപ്പല്‌
വട്ടം വരച്ച പോല്‍ കണ്ടു ഞാനും
മഞ്ഞും മഴയും വെയിലുമാ കുടിലിന്‍റെ
നെഞ്ചത്ത്‌ കേറി കുടിയിരുന്നു.
പാദസ്വരത്തിന്‍റെ മണിയൊച്ചയില്ലാതെ
പാടി മുറ്റത്തെത്തി സന്ധ്യ നിന്നു.
മോഹമില്ലാതെ തെളിഞ്ഞ കരിന്തിരി
നാളമാ കുടിലിനു നല്‍കി വെട്ടം.
ദാരിദ്ര്യം നാടിന്‍റെ ശാപമായ്‌ മാറിയ
നുറുങ്ങ്‌ കാഴ്‌ചകള്‍ എന്‍റെ നാട്ടില്‍

BACK